Monday, January 24, 2011

പ്രൊഫഷണല്‍ വിദ്യാഭ്യാസം ഇവിടെ തമാശയോ?

1


ഇന്നത്തെ പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ഈ കുറിപ്പിന് അടിസ്ഥാനം.അതായത് പ്ലസ് ടൂ മാര്‍കിനും കൂടി പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രവേശനം ആണല്ലോ (എന്ജിനീരിംഗ് ഈ വര്ഷം മുതല്‍ മെഡിസിനു അടുത്ത വര്ഷം മുതല്‍).ഇന്നത്തെ പത്രവാര്‍ത്ത പ്ലസ് ടൂ പരീക്ഷയില്‍ നടക്കുന്ന (നടക്കാന്‍ സാധ്യതയുള്ള ) ക്രമക്കേടുകളെ കുറിച്ചാണ്. ഈ മാര്‍കിനും തുല്യ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പ്രവേശന രീതിയാണല്ലോ വരാന്‍ പോകുന്നത്?ഇത് എത്രത്തോളം മാന്യമായി നടക്കും എന്നുള്ളതാണ് നോക്കേണ്ടത്. നമ്മുടെ ഭരണാധികാരികള്‍ ആര് എന്തു പറഞ്ഞാലും അതിനെല്ലാം പാകത്തില്‍ തുള്ളാന്‍ നില്‍ക്കുകയല്ലേ? കേരളത്തില്‍ ഇന്ന് ഏറ്റവും വിശ്വാസ്യതയോടുകൂടി നടക്കുന്ന ഏക സംഭവം ഈ പ്രവേശന പ്രക്രിയയാണ്. അതില്‍
വെള്ളം ചെര്കാനുള്ള ശ്രമമാണ് ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നത്.
ഇനി ഈ പ്രവേശന നടപടി ഒരു പ്രത്യേക പരീക്ഷയിലൂടെ നടത്താനുണ്ടായ സാഹചര്യം എന്താണ് എന്ന് നോക്കാം. എഴുപതുകളുടെ ആദ്യം വരെ ഇത് ഇവിടെ ഉണ്ടായിരുന്നില്ല. അത് വരെ പ്രീടിഗ്ഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രൊഫഷണല്‍ കോര്സുകള്‍ക്ക് പ്രവേശനം കൊടുത്തിരുന്നത്. വളരെ വ്യാപകമായ മാര്‍ക്ക്‌ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ എടുത്ത ഏറ്റവും ഉചിതമായ ഒരു തീരുമാനമാണ് ഒരു പ്രവേശന പരീക്ഷയിലെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ പ്രവേശന രീതി. സ്വകാര്യ കൊച്ചിങ്ങിന് സാഹചര്യമില്ലാത്ത പാവപ്പെട്ട കുട്ടികള്‍ക്കും കൂടി ഗുണം കിട്ടാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എന്നാണ് ഭാഷ്യം. പക്ഷെ പണ്ട് കാശുള്ള തന്തമാരുടെ സം"പൂജ്യരായ " മക്കള്‍ ഡോക്ടറും എന്ജിനീയരും ആയപോലെ ആകുമോ എന്നാണ് ഒരു ആശങ്ക. പീയെസ്സി യെ പോലും ഞെട്ടിക്കാന്‍ കഴിവുള്ള മിടുക്കന്മാരാണ് നമ്മുടെ നാട്ടില്‍ ഉള്ളത്.പാവം രക്ഷിതാക്കളുടെ കാര്യം കട്ടപ്പുക ആയതുതന്നെ.കാരണം, മിടുക്കില്ലാത്തവര്‍ യഥാര്‍ത്ഥ മാര്‍ക്ക്‌ ലിസ്റ്റ് കാണിക്കും. മിടുക്കുള്ളവര്‍ നൂറില്‍ നൂറാക്കി കാണിക്കും. ഫലം പണ്ട് നടന്നത് പോലെ സംപൂജ്യര്‍ അകത്തും മിടുക്കന്മാര്‍ പുറത്തും .

Saturday, January 22, 2011

മകരവിളക്ക്‌ വിവാദം ആവശ്യമോ?

3


പുതിയ ഒരു വിവാദം ആരംഭിച്ചിരിക്കുന്നു ! ശബരിമല മകരവിളക്ക്‌ ആണ് വിഷയം . പ്രശ്നം സുപ്രീം
കോടതി വരെ എത്തി.എന്താണ് എന്ന് മനസ്സിലാവുന്നില്ല , ഇന്നലെ വരെ ഉണ്ടായിരുന്ന ഈ വിളക്ക് ഇപ്പോള്‍ പ്രശ്നമായത്‌ എന്താണ്? ഇത് ഭക്ത ജനകോടികളെ അപമാനിക്കുന്നതിനു തുല്യമാണ്.
കാലാകാലങ്ങളായി ആചരിച്ചു പോരുന്ന ഒരു വിശ്വാസത്തെ എന്തിനു ഒരു വിവാദമാക്കണം. ഇപ്പോഴത്തെപുകില് കണ്ടാല്‍ തോന്നും മകരവിളക്കിന്റെ സത്യാവസ്ഥ അറിഞ്ഞിട്ടേ മാധ്യമങ്ങള്‍ പിന്നോട്ടു മാറുകയുള്ളൂ എന്നാണ്വര്‍ഷാവര്‍ഷം അവിടെ പോകുന്ന ഭക്തന്മാര്‍ എല്ലാവരും മണ്ടന്മാര്‍ ആണെന്നുതോന്നും ബഹളം കണ്ടാല്‍. ഈ വിഷയം ഭക്തന്മാരുടെ വിവേച്ചനാധികാരത്തിന് വിടുന്നതാണ് നല്ലത്. കാരണം ഓരോരുത്തര്‍ക്കും അവരവരുടേതായ വിശ്വാസം കൊണ്ടുനടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.
മകരവിളക്ക്‌ ഒറിജിനലാണോ അതോ ഡ്യൂപ്ലിക്കേറ്റ്‌ ആണോ എന്ന് ഭക്തര്‍ തീരുമാനിക്കട്ടെ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി. എന്തായാലും ഇതുകൊണ്ടൊന്നും ശബരിമലയിലെ തിരക്ക് കുറയില്ല. ഈ പുകിലിന് പകരം ഭക്തര്‍ക്ക്‌ സുരക്ഷ ഉറപ്പു വരുത്തുകയാണ് വേണ്ടത്. അയ്യപ്പ ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള പുറപ്പാട് അനാവശ്യമാണ്. ഇത്രയും ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ കാലേക്കൂട്ടി തയ്യാറാക്കുകയും ഭക്തരുടെ ഒഴുക്ക് ആരംഭിച്ചു കഴിഞ്ഞാല്‍ അതിനനുസരിച്ച് ക്രമീകരണങ്ങളില്‍ മാറ്റം വരുത്തുകയും
ആണ് വേണ്ടത്. അല്ലാതെ അനാവശ്യമായ ഒച്ചപ്പാടുണ്ടാക്കി യഥാര്‍ത്ഥ പ്രശ്നങ്ങളെ കാനാതിരിക്കുകയല്ല വേണ്ടത്.ഈ ഇരുണ്ട കാലഘട്ടത്തില്‍ ജാതിമത
ഭേദങ്ങള്‍ ഇല്ലാതെ ഏവര്‍ക്കും പോകാവുന്ന ഈ പുണ്യ ഭൂമിയെ അവഹേളിക്കാനുള്ള ഏതു
നീക്കത്തെയും ചെറുക്കുകയാണ് വേണ്ടത്. ഒരു ഭക്തനും മകരവിളക്കിന്റെ പവിത്രതയെ ചോദ്യം
ചെയ്യാത്ത സ്ഥിതിക്ക് ഈ വിവാദം ഇവിടെ അവസാനിപ്പിക്കുകയാണ് നല്ലതും ഉചിതവും.