മറയുന്ന പോസ്റ്റ് ഓഫിസുകൾ
കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം ആയി നമ്മുടെ കൂടെ ഉണ്ടായിരുന്ന പോസ്റ്റ് ഓഫീസുകള്‍ തങ്ങളുടെ ദൌത്യം കഴിഞ്ഞെന്ന പോലെ തിരോധാനം ചെയ്യുകയാണ്...സ്വകാര്യ കൊറിയര്‍ കമ്പനികളുടെ തള്ളിക്കയറ്റത്തിനു മുന്പില് ഊര്‍ധശ്വാസം വലിച്ചു കൊണ്ടുള്ള ഈ പോക്ക് അവസാനിക്കുകയാണ് ... വീഴുന്നതിനു പുറമേ ഒരു ഉന്ത് കൂടി എന്ന് പറഞ്ഞത് പോലെ ,കഴിഞ്ഞ ദശാബ്ദത്തിലെ മൊബൈല്‍ ഫോണിന്റെ അതിശീഘ്രമായ വ്യാപനവും ഈ പതനത്തിനു ആക്കം കൂട്ടി. പത്തു വര്‍ഷം മുന്‍പ് വരെ നമ്മുടെ ജീവിതത്തില്‍ ഒരു സുപ്രധാന സ്ഥാനമാണ് പോസ്റ്റ് ഓഫീസുകള്‍ക്ക് ഉണ്ടായിരുന്നത്...നമ്മുടെ ചിരിയിലും കരച്ചിലിലും സന്തോഷത്തിലും സന്താപത്തിലും എല്ലാം ഇത് നമ്മോടൊപ്പം ഉണ്ടായിരുന്നു...
അനതിവിദൂരമല്ലാത്ത ഒരു കാലം... ...മൊബൈല്‍ പോയിട്ട് ലാന്‍ഡ് ഫോണ്‍ പോലും വിരളം ആയിരുന്ന അക്കാലം...കത്തുകള്‍ മാത്രം കൊണ്ട് ആശയവിനിമയം നടന്നിരുന്ന കാലം...സന്തോഷവും സന്താപവും പ്രേമവും സ്വപ്നങ്ങളും ഉദ്യോഗ അറിയിപ്പുകളും പേറി നാടിന്റെ മാറിനെ പിളര്‍ന്നു കൊണ്ട് പാഞ്ഞു നടന്നിരുന്ന പോസ്റ്റ് മാന്മാര്... അര നൂറ്റാണ്ടു മുന്‍പ്, എഴുത്ത് അറിയാത്ത ഉമ്മയ്ക്ക് വേണ്ടി ആഴ്ചയില്‍ രണ്ടുവട്ടം ഉമ്മയുടെ സഹോദരിമാര്‍ക്ക് കത്തുകള്‍ എഴുതിയത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു..."എനിക്ക് എത്രയും പ്രിയപ്പെട്ട ഇത്തിത്ത അറിയുന്നതിന്"...എപ്പോഴും തുടക്കം ഇങ്ങനെ തന്നെ ആയിരിക്കും... "ഇവിടെ എല്ലാവര്ക്കും സുഖം തന്നെ".." അവിടെയും അപ്രകാരം എന്ന് വിശ്വസിക്കുന്നു"...ഒടുക്കം ഇങ്ങനെയും...വെറും പതിനഞ്ചും ഇരുപതും കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് ഈ കത്തുകള്‍...ഇന്നോര്‍ക്കുമ്പോള്‍ തമാശ പോലെ തോന്നുന്നു...മറുപടി വരുന്ന കത്തുകള്‍ വായിച്ചു കേള്‍പ്പിക്കേണ്ട ചുമതലയും എനിക്കായിരുന്നു...അതിന്റെയും തുടക്കവും ഒടുക്കവും അങ്ങോട്ട് പോകുന്നതിന്റെത് തന്നെ...വളരെ കാലം ഇത് തുടര്‍ന്നു വന്നു...അന്നൊക്കെ പോസ്റ്റ്മാനെ കാണാത്ത ദിനങ്ങള്‍ ചുരുക്കം...ഓരോ പോസ്റ്റുമാനും അയാളുടെ പ്രദേശത്തെ ഓരോ വീടുകളിലെയും ഒരു അംഗത്തെ പ്പോലെ ആയിരുന്നു..ദിവസവും അയാള്‍ക്ക് ഉത്സവം പോലെ ആയിരുന്നു..ഏതെന്കിലും വീട്ടില്‍ എന്തെങ്കിലും വിശേഷം ഇല്ലാത്ത ദിവസങ്ങള്‍ കുറവ്...പോസ്റ്റ്മാന് സ്ഥിരം ക്ഷണിതാവും...ആ പോസ്റ്റ്മാനെ ഇപ്പോള്‍ കാണുന്നത് മാസത്തില്‍ ഒരിക്കല്‍ ഫോണ്‍ ബില്ലുമായി... ഇനി അതും ഓൺലൈൻ ആയാൽ അതും നിലയ്ക്കും...
ജനജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്ന ഒരു സ്ഥാപനമാണ് ഇല്ലാതാവാന്‍ പോകുന്നത്..ഭാരത സര്‍ക്കാരിന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉള്ള ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള ഏറ്റവും നല്ല ഒരു ഉപകരണം ആയിരുന്നു പോസ്റ്റ് ഓഫീസുകള്‍...ഇതിനു പുതു ജീവന് നല്കാന് സര്‍ക്കാര്‍ പല പദ്ധതികളും ആവിഷക്കരിച്ചു എങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല...അവസാനം പ്രതീക്ഷിച്ച സ്വാഭാവിക മരണം...അത് അല്ലെങ്കിലും അങ്ങനെയേ ആകാന്‍ തരമുള്ളൂ...വിവരവിനിമയം ഒരു വിരല്‍തുമ്പില്‍ ഒതുങ്ങുമ്പോള്‍ ആരാണ് കത്തെഴുതാനും മറ്റും മിനക്കെടുന്നത്?
പക്ഷെ കത്തെഴുത്തിനും ഉണ്ടായിരുന്നല്ലോ ഒരു സുവര്‍ണ്ണ കാലം...നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ സംവദിച്ചിരുന്നത് കൂടുതലും എഴുത്തിലൂടെ അല്ലെ...സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഒരു കത്തെഴുത്ത് വിരുതന് ആയിരുന്നു...അദ്ദേഹവും ലളിതാംബികാ അന്തര്‍ജ്ജനവും തമ്മിലുണ്ടായിരുന്ന കത്തിടപാടുകള്‍ വളരെ പ്രസിദ്ധം ആണ്...ഇപ്പോള്‍ അത് പുസ്തകരൂപത്തിലും ഇറങ്ങിയിട്ടുണ്ട്...അദ്ദേഹം ജയിലില്‍ നിന്നായിരുന്നു കൂടുതലും കത്തുകള്‍ എഴുതിയത്...അതുപോലെ നെഹ്രുവ്ന്റെ "ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍" . അങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍... അധികം താമസം ഇല്ലാതെ പ്രവര്‍ത്തനം നിര്‍ത്തുന്ന ഏതാണ്ട് പതിനായിരത്തോളം വരുന്ന ഗ്രാമീണ പോസ്റ്റ് ഓഫീസുകള്‍ , ഗ്രാമീണ ജനതയെ വിവര വിനിമയ രംഗത്ത് നിന്ന് നിഷ്ക്കാസനം ചെയ്യുക തന്നെ ചെയ്യും...അങ്ങനെ, ഒന്നര നൂറ്റാണ്ടു മുന്‍പ് അരമണിയും വെള്ളിവടിയും കൊണ്ട് ഓടിത്തുടങ്ങിയ അഞ്ചലോട്ടക്കാരന്, ആധുനിക കാലത്ത് , പോസ്റ്റ് മാന്റെ രൂപത്തില്‍ കിതച്ചു വീഴുമ്പോള്‍ ചരിത്രത്തിന്റെ പിന്നാമ്പുറത്തെക്ക് തള്ളപ്പെടുന്നത് ഗ്രാമീണ ഭാരതത്തിന്റെ നെടു വീര്‍പ്പുകള്‍ കൂടി ആണ്..
അനതിവിദൂരമല്ലാത്ത ഒരു കാലം... ...മൊബൈല്‍ പോയിട്ട് ലാന്‍ഡ് ഫോണ്‍ പോലും വിരളം ആയിരുന്ന അക്കാലം...കത്തുകള്‍ മാത്രം കൊണ്ട് ആശയവിനിമയം നടന്നിരുന്ന കാലം...സന്തോഷവും സന്താപവും പ്രേമവും സ്വപ്നങ്ങളും ഉദ്യോഗ അറിയിപ്പുകളും പേറി നാടിന്റെ മാറിനെ പിളര്‍ന്നു കൊണ്ട് പാഞ്ഞു നടന്നിരുന്ന പോസ്റ്റ് മാന്മാര്... അര നൂറ്റാണ്ടു മുന്‍പ്, എഴുത്ത് അറിയാത്ത ഉമ്മയ്ക്ക് വേണ്ടി ആഴ്ചയില്‍ രണ്ടുവട്ടം ഉമ്മയുടെ സഹോദരിമാര്‍ക്ക് കത്തുകള്‍ എഴുതിയത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു..."എനിക്ക് എത്രയും പ്രിയപ്പെട്ട ഇത്തിത്ത അറിയുന്നതിന്"...എപ്പോഴും തുടക്കം ഇങ്ങനെ തന്നെ ആയിരിക്കും... "ഇവിടെ എല്ലാവര്ക്കും സുഖം തന്നെ".." അവിടെയും അപ്രകാരം എന്ന് വിശ്വസിക്കുന്നു"...ഒടുക്കം ഇങ്ങനെയും...വെറും പതിനഞ്ചും ഇരുപതും കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്ഥലങ്ങളിലേക്കാണ് ഈ കത്തുകള്‍...ഇന്നോര്‍ക്കുമ്പോള്‍ തമാശ പോലെ തോന്നുന്നു...മറുപടി വരുന്ന കത്തുകള്‍ വായിച്ചു കേള്‍പ്പിക്കേണ്ട ചുമതലയും എനിക്കായിരുന്നു...അതിന്റെയും തുടക്കവും ഒടുക്കവും അങ്ങോട്ട് പോകുന്നതിന്റെത് തന്നെ...വളരെ കാലം ഇത് തുടര്‍ന്നു വന്നു...അന്നൊക്കെ പോസ്റ്റ്മാനെ കാണാത്ത ദിനങ്ങള്‍ ചുരുക്കം...ഓരോ പോസ്റ്റുമാനും അയാളുടെ പ്രദേശത്തെ ഓരോ വീടുകളിലെയും ഒരു അംഗത്തെ പ്പോലെ ആയിരുന്നു..ദിവസവും അയാള്‍ക്ക് ഉത്സവം പോലെ ആയിരുന്നു..ഏതെന്കിലും വീട്ടില്‍ എന്തെങ്കിലും വിശേഷം ഇല്ലാത്ത ദിവസങ്ങള്‍ കുറവ്...പോസ്റ്റ്മാന് സ്ഥിരം ക്ഷണിതാവും...ആ പോസ്റ്റ്മാനെ ഇപ്പോള്‍ കാണുന്നത് മാസത്തില്‍ ഒരിക്കല്‍ ഫോണ്‍ ബില്ലുമായി... ഇനി അതും ഓൺലൈൻ ആയാൽ അതും നിലയ്ക്കും...
ജനജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്ന ഒരു സ്ഥാപനമാണ് ഇല്ലാതാവാന്‍ പോകുന്നത്..ഭാരത സര്‍ക്കാരിന് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഉള്ള ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള ഏറ്റവും നല്ല ഒരു ഉപകരണം ആയിരുന്നു പോസ്റ്റ് ഓഫീസുകള്‍...ഇതിനു പുതു ജീവന് നല്കാന് സര്‍ക്കാര്‍ പല പദ്ധതികളും ആവിഷക്കരിച്ചു എങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല...അവസാനം പ്രതീക്ഷിച്ച സ്വാഭാവിക മരണം...അത് അല്ലെങ്കിലും അങ്ങനെയേ ആകാന്‍ തരമുള്ളൂ...വിവരവിനിമയം ഒരു വിരല്‍തുമ്പില്‍ ഒതുങ്ങുമ്പോള്‍ ആരാണ് കത്തെഴുതാനും മറ്റും മിനക്കെടുന്നത്?
പക്ഷെ കത്തെഴുത്തിനും ഉണ്ടായിരുന്നല്ലോ ഒരു സുവര്‍ണ്ണ കാലം...നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ സംവദിച്ചിരുന്നത് കൂടുതലും എഴുത്തിലൂടെ അല്ലെ...സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഒരു കത്തെഴുത്ത് വിരുതന് ആയിരുന്നു...അദ്ദേഹവും ലളിതാംബികാ അന്തര്‍ജ്ജനവും തമ്മിലുണ്ടായിരുന്ന കത്തിടപാടുകള്‍ വളരെ പ്രസിദ്ധം ആണ്...ഇപ്പോള്‍ അത് പുസ്തകരൂപത്തിലും ഇറങ്ങിയിട്ടുണ്ട്...അദ്ദേഹം ജയിലില്‍ നിന്നായിരുന്നു കൂടുതലും കത്തുകള്‍ എഴുതിയത്...അതുപോലെ നെഹ്രുവ്ന്റെ "ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍" . അങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങള്‍... അധികം താമസം ഇല്ലാതെ പ്രവര്‍ത്തനം നിര്‍ത്തുന്ന ഏതാണ്ട് പതിനായിരത്തോളം വരുന്ന ഗ്രാമീണ പോസ്റ്റ് ഓഫീസുകള്‍ , ഗ്രാമീണ ജനതയെ വിവര വിനിമയ രംഗത്ത് നിന്ന് നിഷ്ക്കാസനം ചെയ്യുക തന്നെ ചെയ്യും...അങ്ങനെ, ഒന്നര നൂറ്റാണ്ടു മുന്‍പ് അരമണിയും വെള്ളിവടിയും കൊണ്ട് ഓടിത്തുടങ്ങിയ അഞ്ചലോട്ടക്കാരന്, ആധുനിക കാലത്ത് , പോസ്റ്റ് മാന്റെ രൂപത്തില്‍ കിതച്ചു വീഴുമ്പോള്‍ ചരിത്രത്തിന്റെ പിന്നാമ്പുറത്തെക്ക് തള്ളപ്പെടുന്നത് ഗ്രാമീണ ഭാരതത്തിന്റെ നെടു വീര്‍പ്പുകള്‍ കൂടി ആണ്..
ഷാനവാസ്.
(ഇത് 10 വർഷം മുൻപ് എഴുതിയതാണ് )